2011, ഏപ്രിൽ 28, വ്യാഴാഴ്‌ച


സമരങ്ങളുടെ രാഷ്ട്രീയം


സമരങ്ങളുടെ അഭാവമാണ്‌ അരാഷ്ട്രീയവത്ക്കരണത്തിലേക്ക്‌ നയിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നത്‌.എന്തിന്‌ പരയുന്നു, മന്‌മോഹന്‍ സിംഗിണ്റ്റെ ഇക്കണോമിക്‌ മോഡിഫിക്കേഷന്‍ അദവാ നിയോലിബെറലിസം ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പ്രസ്താനങ്ങളുടെ പൂത്തുലഞ്ഞ ചില്ലകളെപ്പോലും ചെറുതായിളക്കിയിട്ടുണ്ട്‌.അ
തിണ്റ്റെ ഭാഗമായിട്ട്‌ വേണം പുതുതലമുറ പുരോഗമന പ്രസ്താനങ്ങളില്‍ നിന്നും പോലും മന്ത്ര ചരടുകളിലേക്കും ആള്‍ദൈവങ്ങളിലേക്കും കൂടുമാറ്റം നടത്തുന്നത്‌ കാണാന്‍.ഒരു തലമുറ ചിന്തോദ്ദീപകങ്ങളായ ആശയങ്ങള്‍ക്ക്‌ വേണ്ടി നിലയുറപ്പിചെങ്കില്‍ നവ തലമുറയിലൂടെ ആ ആശയങ്ങ്ളെല്ലാം സിനിമാതാരങ്ങള്‍ക്ക്‌ വേണ്ടിയുള്ള പാലഭിഷേകത്തില്‍ ഒലിച്ചുപോയിക്കൊണ്ടിരിക്കുക
യാണ്‌.അരാഷ്ട്രീയവത്ക്കരണത്
തിണ്റ്റെ നായക്ത്വം വ്ന്‍ കിട കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ അതിനെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ പിന്തുണയ്ക്കുന്നതും ഈയൊരു അരാഷ്ട്രീയവത്ക്കരണം അവരില്‍ ആദ്യം സംഭവിച്ചതുകൊണ്ട്‌ മാത്രമാണ്‌.ഈയൊരു സാഹചര്യത്തിലാണ്‌ അണ്ണാ ഹസാരയുടെ സമരത്തിണ്റ്റെ പിന്നണി ബിംബങ്ങളില്‍ നിന്നും രാഷ്ട്രീയ ചിഹ്നങ്ങള്‍ അപ്രത്യക്ഷമായത്‌ പ്രസക്തമാകുന്നത്‌.കോര്‍പ്പ
റേറ്റുകള്‍ ഹസാരയുടെ നിരാഹാരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ വന്നപ്പോള്‍ , അവരുടെ കാലിലെ ഷൂസുകള്‍ എന്നും നക്കിതുടച്ച്‌ കൊടുത്തുകൊണ്ടിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ എല്ലാം അംഗീകരിച്ച്‌ ഒത്തുതീറ്‍പ്പിലെത്തി.ഇതെല്
ലാം ഒരു അന്തറ്‍നാടകമാണോ എന്ന് സംശയിച്ച്‌ പോയ ജനം നിസ്സഹായതയുടെ മൌനത്തിലായി.അഴിമതികളില്‍ വാ പൊളിച്ചുനിന്ന 'കഴുത-ജനത്തിന്‌', അതിനെതിരെ നടന്ന ഗാന്ധിയന്‍ സമരം നല്‍കിയത്‌ വലിയൊരു ആശ്വാസം തന്നെയാണ്‌.അതുകൊണ്ടാണ്‌ ഹസാരയുടേത്‌ ഗാന്ധിത്തൊപ്പിയാണോ എന്നും സത്യാഗ്രഹത്തിണ്റ്റെ പിന്നണിയില്‍ എന്ത്‌ സംഭവിക്കുന്നുവെന്നും ഏന്തി വലിഞ്ഞ്‌ നോക്കാന്‍ പോലും അവറ്‍ താത്പര്യപെടാത്തത്‌.ഇതെങ്കി
ലും ഇവിടെ നടന്നല്ലോ എന്ന ആശ്വാസം മാത്രം...
എങ്കിലും ജനാധിപത്യ രാഷ്ട്രത്തില്‍ രാഷ്ട്രീയം കൂടിയേ തീരൂ..അതിണ്റ്റെ അഭാവമാണ്‌ പശ്ചിമ ഏഷ്യയിലും, ആഫ്രിക്കയിലും,ഇന്ത്യയിലും നടക്കുന്ന അരാജകത്വപ്രവര്‍ത്തനങ്ങളുടെ
മൂലകാരണം.ഹസാരയുടേത്‌ രാഷ്ട്രീയ സമരമല്ലെന്ന് അവര്‍ തന്നെ വാദിക്കുമ്പോള്‍, അത്‌ ജനാധിപത്യരാഷ്ട്രത്തിന്‌ ഭൂഷണമാണോ എന്നും ചിന്തിക്കണം.രാഷ്ട്രീയ സമരങ്ങളാണ്‌ വേണ്ടത്‌.അത്തരം സമരങ്ങളില്‍ അധമശക്തികള്‍ക്ക്‌ കടന്നുകൂടാന്‍ കഴിയില്ല.അതുകൊണ്ടാണ്‌ ഇറോം ശറ്‍മ്മിളയുടെയും, ബിനായക്‌ സെന്നിണ്റ്റെയും സമരങ്ങള്‍ മുഖ്യധാരാ സമൂഹങ്ങള്‍ തമസ്ക്കരിക്കുന്നതും, സാധാരണക്കാരായ ജനങ്ങളെ ഭരണകൂടം 'spiral of silence' എന്ന നാസിസ്റ്റ്‌ ഭരണസമയത്തെ സിദ്ധാന്തം കൊണ്ട്‌ തളച്ചിട്ടിരിക്കുന്നതും...

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഭാരതീയര്‍ ലക്ഷാധിപതികള്‍

പലപ്പോഴും ആള്‍ദൈവങ്ങളുടെയും മറ്റ്‌ കോറ്‍പ്പറേറ്റ്‌ ഭീമന്‍മാരുടെയും മരണത്തോടെയാണ്‌ അവരുടെ ആംസ്തി പുറം ലോകമറിയുക.ഇപ്പോള്‍ത്തന്നെ സത്യസായിബാബ മരിച്ചപ്പോള്‍ 40000 കോടി രൂപയാണ്‌ അദ്ദേഹത്തിണ്റ്റെ ആസ്തിയെന്ന് വെളിപ്പെട്ടു. അത്‌ രണ്ടര ലക്ഷം കോടി രൂപവരെയാകാമെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറയുന്നു. അമ്ര്‍താനന്ദമയി തുടങ്ങിയ ജീവിച്ചിരിക്കുന്ന ആള്‍ദൈവങ്ങളുടെ കയ്യിലും ലക്ഷം കോടികളുടെ ആസ്തികളുണ്ടാകും...മരിച്ച ആള്‍ദൈവങ്ങളുടെ കയ്യിലും കാണും അനേകലക്ഷം കോടികള്‍.കത്തോലിക്ക-പെന്തക്കോസ്തു സഭകളുടെയും ആസ്തിയും ലക്ഷം കോടികളില്‍ കുറയില്ല.അമ്പലം-പള്ളി-ചറ്‍ച്ചുകളുടെ വരുമാനവും ലക്ഷം കോടികളില്‍ മാത്രമേ തിട്ടപ്പെടുത്തുവാനാകൂ. മുഖ്യധാരാ രാഷ്ട്രീയപാറ്‍ട്ടികളുടെ സമ്പാദ്യവും ലക്ഷം കോടികളായിരിക്കും..സ്വിസ്‌ ബാങ്ക്‌ അക്കൌണ്ടുകളില്‍ ദശലക്ഷക്കണക്കിന്‌ കോടികള്‍...2ജി പോലുള്ള വ്ന്‍ ഭീകര അഴിമതികളില്‍ നിറഞ്ഞു കവിയുന്നതും ലക്ഷം കോടികള്‍..ക്രിക്കറ്റിനും,കോറ്‍പ്പറേറ്റ്‌ ഭീമന്‍മാറ്‍ക്ക്‌ ഇളവ്‌ നല്‍കുന്നതും ലക്ഷം കോടികള്‍...പുതിയ കാനേഷുമാരി കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 121 കോടി ജനങ്ങള്‍.സമ്പത്തിണ്റ്റെ 80%കയ്യാളുന്ന 20%ത്തെ മാറ്റിനിറ്‍ത്താം...അപ്പോള്‍ ദരിദ്രജനത ഏകദേശം 96 കോടി വരും.വീതിച്ചു നല്‍കാവുന്ന ചുരുങ്ങിയ തുക 121 ലക്ഷം കോടിയെന്ന് കണക്കാക്കിയാല്‍, ഓരോ ഭാരതീയനും 126041 രൂപ കിട്ടും.എല്ലാവരും ലക്ഷാധിപതികള്‍...ഇത്‌ ടാറ്റാ-ബിറ്‍ളാ-അംബാനി ആദിയായവരെ മാറ്റിനിര്‍ത്തിയുള്ള ചെറിയ ചിന്ത മാത്രമാണ്‌...--